ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ, ഈ സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമ കുട്ടികളുടെ മുന്നിൽ പ്രദർശിപിച്ചതിന് ഇവർ കേരളത്തിലെ മതേതര സമൂഹത്തോട് മാപ്പ് പറയണം
സിപിഎമ്മിനെയും കേരളാ സര്‍ക്കാരിനെയും മമതാ ബാനര്‍ജി വിമര്‍ശിച്ചു. ബിജെപിയെ വിമര്‍ശിക്കേണ്ട സിപിഎമ്മും കേരളാ സര്‍ക്കാരും അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി
വിവാദ ചിത്രം കേരളാ സ്‌റ്റോറിക്കെതിരെ എ ആര്‍ റഹ്‌മാനുള്‍പ്പെടെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായ നിരവധി സംഭവങ്ങളും വാര്‍ത്തകളുമാണ് ഇവര്‍ ഷെയര്‍ ചെയ്യുന്നത്
സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുളള മുസ്ലീം ലീഗുള്‍പ്പെടെയുളള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
വിവാഹത്തിനു രണ്ടുവര്‍ഷം മുന്‍പ് അഞ്ചുവിന്റെ പിതാവ് അശോകന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സാമ്പത്തികമായി പ്രതിസന്ധിയിലായ കുടുംബം സഹായത്തിനായി പളളിക്കമ്മിറ്റിയെ സമീപിക്കുകയായിരുന്നു.
ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിൻ്റെ പ്രത്യേകതയും, മനുഷ്യരുടെ സൗഹാർദ്ദത്തിൻ്റെ സത്യവും തിരിച്ചറിയുന്നവർ.
കേരളാ സ്റ്റോറി എന്ന സംഘപരിവാര്‍ പ്രൊപ്പഗാണ്ട സിനിമയില്‍ പറയുന്നതുപോലെ കേരളത്തിലെ മുസ്ലീം യുവാക്കള്‍ പ്രേമിച്ച് മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയ സ്ത്രീകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കുമെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂര്‍ വക്കീലും പ്രഖ്യാപിച്ചിട്ടുണ്ട്
ഇന്ത്യയിൽ സമാധാനവും ശാന്തിയും മൈത്രിയും നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കേരളത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന കുൽസിത നീക്കമായേ "കേരള സ്റ്റോറി" എന്ന തട്ടിക്കൂട്ട് സിനിമയെ കാണാനാകൂ.
അടിമുടി വ്യാജമായ ഒരു വഷളന്‍ ഫാസിസ്റ്റ് കെട്ടുകഥ സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണത്തില്‍ സിനിമാവേഷത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി ആയിരക്കണക്കിന് കോടി രൂപയാണ് മുടക്കുന്നത്.
മാനവികത എന്ന വാക്കിന്റെ അര്‍ത്ഥം സംഘ പരിവാറിന് ഒരിക്കലും മനസിലാകില്ല. വര്‍ഗീയതയുടെ വിഷം ചീറ്റി കേരളത്തെ ഭിന്നിപ്പിക്കാമെന്ന് കരുതുകയും വേണ്ട.
ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ച് മതംമാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും കേരളത്തില്‍ മുപ്പതിനായിരത്തിലേറെപ്പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണമാണ് സിനിമയിലുളളതെന്നും മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുളള സംഘപരിവാര്‍ സ്‌പോണ്‍സേര്‍ഡ് സിമിയാണ് കേരളാ സ്‌റ്റോറിയെന്നും പി കെ ഫിറോസ് പറഞ്ഞു.
ഇത്തരത്തിലുള്ള വിസ്ഫോടനകരമായ വ്യാജകഥകൾ നമ്മുടെ മതനിരപേക്ഷതയ്ക്കും ദേശീയ ഐക്യത്തിനും സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കും. സിനിമക്കെതിരെ അടിയന്തരനടപടിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാർത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.